'നരിവേട്ട'യിലെ മൂന്നു പ്രധാന കഥാപാത്രങ്ങളും ഒറ്റ പോസ്റ്ററിൽ
ടൊവിനോതോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന നരി വേട്ട എന്ന ചിത്രത്തിലെ മൂന്നു പ്രധാന കഥാപാത്രങ്ങൾ അണിനിരക്കുന്ന പുതിയ പോസ്റ്റർ പുറത്തുവിട്ടു. ടൊവിനോ തോമസ്സിനു പുറമേ, സുരാജ് വെഞ്ഞാറമൂട്, പ്രശസ്ത തമിഴ് നടനും സംവിധായകനുമായ ചേരൻ എന്നിവരുടെ ക്യാരക്ടർ പോസ്റ്ററുകളാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. മൂന്നു പേരും പൊലീസ് കഥാപാത്രങ്ങളായിട്ടാണ് പോസ്റ്ററിലുള്ളത്. നേരത്തേ ടൊവിനോ തോമസ്, നായിക പ്രിയംവദാ കൃഷ്ണൻ എന്നിവരുടെ പോസ്റ്റർ സിവിൽ വേഷവിധാനത്തിൽ പുറത്തുവിട്ടിരുന്നു. സുരാജ് വെഞ്ഞാറമൂട്, ചേരൻ എന്നിവരുടെ ക്യാരക്ടർ പോസ്റ്റുറും പുറത്തുവിട്ടിരുന്നു.
ചിത്രത്തിലെ പ്രധാന നടന്മാരുടെ ഒന്നിച്ചുള്ള പോസ്റ്റർ പുറത്തുവിട്ടത് കൂടുതൽ കൗതുകം സൃഷ്ടിക്കുകയാണ്. ടൊവിനോ തോമസ് വർഗീസ് പീറ്റർ എന്ന പൊലീസ് കോൺസ്റ്റബിളിനെ അവതരിപ്പിക്കുമ്പോൾ, സുരാജ് ഹെഡ് കോൺസ്റ്റബിൾ ബഷീർ അഹമ്മദ് എന്ന കഥാപാത്രത്തേയും അവതരിപ്പിക്കുന്നു. ഡി.ഐ.ജി. രഘുറാം കേശവ് ചേരൻ എന്ന കഥാപാത്രത്തെയാണ് ചേരാൻ അവതരിപ്പിക്കുന്നത്.
പൂർണ്ണമായും പൊലീസ് പശ്ചാത്തലത്തിലൂടെ അവതരിപ്പിക്കുന്ന ചിത്രത്തിൽ വലിയൊരു ഈ മൂന്നു കഥാപാത്രങ്ങൾക്കും ഒന്നിച്ച് വലിയ ഒരു ദൗത്യത്തിൽ പങ്കെടുക്കേണ്ടി വരുന്നു. ചിത്രത്തിൻ്റെ നിർണ്ണായകമായ കഥാഗതിയിൽ ഈ കഥാപാത്രങ്ങളുടെ സാന്നിദ്ധ്യം ഏറെ വലുതാണ്. ഔദ്യോഗിക ജീവിതത്തിലും, വ്യക്തി ജീവിതത്തിലും വർഗീസ് പീറ്റർ എന്ന കോൺസ്റ്റബിൾ നേരിടുന്ന സംഘർഷങ്ങളിലൂടെയാണ് ഈ ചിത്രത്തിൻ്റെ കഥാ വികസനം.ചിത്രത്തിൽ പ്രണയത്തിനും ഒരു റോളുണ്ട്. മെയ് മാസത്തിൽ പ്രദർശനത്തിനെത്തുന്ന ചിത്രത്തിൻ്റെ പ്രമോഷൻ്റെ ഭാഗമായിട്ടാണ് ഇപ്പോൾ പോസ്റ്ററുകൾ പുറത്തുവിട്ടിരിക്കുന്നത്.
ഇൻഡ്യൻ സിനിമയുടെ ബാനറിൽ ടിപ്പു ഷാൻ, ഷിയാസ് ഹസൻ, എന്നിവരാണ് ചിത്രം നിർമിക്കുന്നത്. പോസ്റ്റ് പ്രൊഡക്ഷനുകൾ പുരോഗമിച്ചു വരുന്ന ചിത്രത്തിൽ ആര്യാസലിം, റിനി ഉദയകുമാർ, സുധി കോഴിക്കോട് നന്ദു,, പ്രശാന്ത് മാധവൻ, അപ്പുണ്ണി ശശി, എൻ.എം. ബാദുഷ, എന്നിവരും അഭിനയിക്കുന്നുണ്ട്. മറവികൾക്കെതിരായ ഓർമ്മയുടെ പോരാട്ടം എന്ന ടാഗ് ലൈനോടെയാണ് ചിത്രമെത്തുന്നത്.
കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം നേടിയ അബിന്‍ ജോസഫിന്റേതാണു തിരക്കഥ, ഗാനങ്ങള്‍ - കൈതപ്രം, സംഗീതം. ജെയ്ക്ക് ബിജോയ്‌സ്, ഛായാഗ്രഹണം - വിജയ്, എഡിറ്റിംഗ് - ഷമീര്‍ മുഹമ്മദ്, എക്‌സിക്കുട്ടീവ് പ്രൊഡ്യൂസര്‍ - എന്‍. എം. ബാദുഷ, പ്രൊജക്റ്റ് ഡിസൈന്‍ ഷെമി, കലാസംവിധാനം - ബാവ, കുട്ടനാട്, ചങ്ങനാശ്ശേരി, കോട്ടയം വയനാട് എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയാക്കിയ ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിച്ചു വരുന്നു.
(പി ആർ ഒ) വാഴൂര്‍ ജോസ്.